Sunday, January 16, 2011

വിട്ടുപിരിയാത്ത ആത്മബന്ധം

പുതിയ ലോകത്തിന്റെ വേഗതക്കൊത്ത്

ഓടിയെത്താന്‍ കഴിയാത്ത രക്ഷിതാക്കള്‍
വൃദ്ധസദനങ്ങളില്‍ അഭയം തേടുന്ന കെടുകാലം! ജീവിതസായാഹ്നത്തിലെ വയ്യായ്മകളെ
വകഞ്ഞുമാറ്റിക്കൊണ്ട് ആത്മബന്ധം
പകര്‍ന്നുനല്‍കുന്ന ആത്മബലവുമായി
കോരിച്ചൊരിയുന്ന മഴയെ കൂസാതെ
ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്ന
രണ്ടു മനസ്സുകള്‍...

Friday, December 24, 2010

രാഷ്ട്രീയ ഭീഷ്മാചാര്യന്‍ ഓര്‍മ്മയായി

 അനിശ്ചിതത്വത്തിന്റെ ഒരു പകലിനൊടുവില്‍ കേരള രാഷ്ട്രീയത്തിന്റെ ഭീഷ്മാചാര്യന്‍ ഓര്‍മ്മയായി.  രാഷ്ട്രീയ സാഹചര്യങ്ങളോടെന്ന പോലെ രോഗത്തോടും പൊരുതി വിജയിച്ച കെ കരുണാകരന്‍  ഒടുവില്‍ ഇന്നലെ   വൈകിട്ട് 5.30-ന് അനന്തപുരി ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും  പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട ലീഡറുമായിരുന്ന  കെ കരുണാകരന്റെ അന്ത്യ നിമിഷത്തില്‍ മകന്‍ കെ മുരളീധരനും മകള്‍ പത്മജയും അവരുടെ കുടുംബങ്ങളും അരികിലുണ്ടായിരുന്നു.  ലീഡറുടെ മരണമറിഞ്ഞ് അദ്യം ആശുപത്രിയിലെത്തിയത്  മുഖ്യമന്ത്രി വി എസ്  അച്യുതാനന്ദനായിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ ആശുപത്രിയിലെത്തി. പനിയും ശ്വാസതടസവും മൂലം ഈ മാസം  പത്തിനായിരുന്നു കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികില്‍സയിലായിരിക്കെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുകയും വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുകയും ചെയ്തതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. പിന്നീട് രോഗം നിയന്ത്രണവിധേയമാകുകയും നിലമെച്ചപ്പെടുകയും ചെയ്തു. അദ്ദേഹം  വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുകയും ചെയ്തു. ഇന്നലെ രാവിലെ പത്തുമണിയോടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു.രക്തത്തിലെ ഓക്‌സിജന്റെ അളവില്‍ കുറവുണ്ടായി. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞു. രണ്ടുതവണ പക്ഷാഘാതമുണ്ടായതായും ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നീട് ഇന്നലെ ഉച്ചക്ക് വീണ്ടും തലച്ചോറിന്റെ സി ടി സ്‌കാന്‍ പരിശോധനക്ക് വിധേയനാക്കിയപ്പോള്‍ ബ്രെയ്ന്‍ സ്റ്റെമ്മിനും തലച്ചോറിന്റെ മറ്റുഭാഗങ്ങളിലും തകരാരുള്ളതായി കണ്ടു.രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും മരുന്നുകളുടെ സഹായത്തോടെ മാത്രം നിലനിര്‍ത്തുകയായിരുന്നു. രക്തത്തിലെ ഓക്‌സിജന്റെ അളവ് പൂര്‍ണ്ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെ സാധാരണ രീതിയില്‍ കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലായിരുന്നു

 .
ഡോക്ടര്‍മാര്‍പിന്നീട്  വൈകുന്നേരം 5.30 ഓടെയാണ് ആശുപത്രി അധികൃതരില്‍ നിന്ന് ലീഡര്‍ മരിച്ചു എന്ന് ഔദ്യോഗിക സ്ഥിതീകരണം വന്നത്
തൃശ്ശൂരില്‍ കല്ല്യാണിക്കുട്ടിയമ്മയുടെ ശവകുടീരത്തിനടുത്തേക്ക് അന്ത്യ വിശ്രമത്തിന് പോകുംമുമ്പ് ലീഡറുടെ ഭൗതികശരീരത്തെ ഒരു നോക്കു കാണാന്‍  നിരവധി പേരാണ് നന്തന്‍ കോട്ടെ കല്ല്യാണി ഭവനിലെത്തിയത്. രാത്രിവൈകിയും ജീവിതത്തിന്റെ നാനാതുറകളില്‍ നിന്ന് ആയിരങ്ങള്‍ കല്യാണിയിലേക്ക് എത്തുകയാണ്. പലപ്പോഴും വരുന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് വളരെയേറെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
പ്രതിരോധ മന്ത്രി  എ കെ ആന്റണി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രി കെ വി തോമസ്,മന്ത്രി സി ദിവാകരന്‍,കെ ബി ഗണേശ്കുമാര്‍ എംഎല്‍എ,  കെ ഇ ഇസ്മയില്‍, കടയ്ക്കല്‍ അബ്ദുള്‍ അസീസ്,ആര്‍ച്ച്ബിഷപ്പ് ബസേലിയസ്  മാര്‍ ക്ലീനസ് തുടങ്ങിയവര്‍ കല്യാണിയിലെത്തി ലീഡര്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.

Saturday, October 23, 2010

കവി അയ്യപ്പന്‍ ഓര്‍മ്മയായി


ഒറ്റപ്പെടലിന്റെയും അനാഥത്വത്തിനും സ്വന്തം ചമയം സൃഷ്ടിച്ച മലയാളത്തിന്റെ പ്രിയ കവി എ. അയ്യപ്പന്‍ യാത്രയായി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മലയാളിക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍  ഒരുപിടി നല്ല കവിതകള്‍ മലയാളിക്ക് സമ്മാനിച്ച അയ്യപ്പന് അവസാനമായി ലഭിച്ച അംഗീകാരം ഏറ്റുവാങ്ങുന്നതിന് ഒരു ദിവസം മുമ്പുതന്നെ വിധി അയ്യപ്പനെതിരാവുകയായിരുന്നു. 1949 ഒക്‌ടോബര്‍ 27ന് തിരുവനന്തപുരത്തിനടുത്ത് നേമത്ത് ജനിച്ചു. അക്ഷരം എന്ന ലിറ്റില്‍ മാഗസിന്‍ നടത്തി. വെയില്‍ തിന്നുന്ന പക്ഷി എന്ന സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.സ്വന്തമായി വീടോ മേല്‍വിലാസമോ ഇല്ലാതെ തെരുവുജീവിതത്തില്‍നിന്ന് കവിത സൃഷ്ടിക്കുന്ന എ. അയ്യപ്പന്‍ കാവ്യഭാഷയുടെ പതിവുനിയമങ്ങളെ ലംഘിക്കുന്ന കവിയാണ്. ഭ്രമാത്മകതയും തീവ്രവികാരതയുമാണ് ഇദ്ദേഹത്തിന്റെ കവിതയുടെ സവിശേഷതകള്‍.

അത്താഴമൂട്ടുമായ് അലയുന്ന ഞാന്‍ സ്വയം
ചുമക്കുന്ന ചുമടുമായി ഈ വഴിയോരങ്ങല്‍ താണ്ടട്ടെ
മരിക്കാന്‍ മനസ്സില്ലാത്തവനായി.............

വ്യത്യസ്തമായ അനുഭവങ്ങളുടെ സങ്കലനമായിരുന്നു അയ്യപ്പന്റെ ജീവിതം. അനാഥത്വമോ ദാരിദ്ര്യമൊ പട്ടിണിയൊ ഒന്നുംതന്നെ ഉള്ളിലെ കവിയെ ബാധിച്ചിരുന്നില്ല. സ്വന്തമായി മേല്‍വിലാസമില്ലാത്ത ഈ കവി കാവ്യഭാഷയുടെ പതിവുനിയമങ്ങളെ ലംഘിച്ചു. ഭ്രമാത്മകതയും വികാരതീവ്രതയാണ് അയ്യപ്പന്‍ കവിതകളുടെ സവിശേഷതകള്‍. കവിതയുടെ ലോകത്തെ വ്യത്യതമായ ആ അനുഭൂതി വായനക്കാരുടെ മനസുകളില്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞു എന്നത് അയ്യപ്പകവിതകളുടെ മാത്രം സവിശേഷതയാണ്.